vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Friday, 19 October 2012

ദാമ്പത്യം

ബ്യൂട്ടിപാര്‍ലറിന്റെ ചാരുബഞ്ചിലിരുന്ന് ഞാന്‍ നഗരത്തിലേക്ക് നോക്കി.കൂനനുറുമ്പുകള്‍
നിരയിട്ടപോലെ നഗരം. അവളെന്നെ സൂക്ഷിക്കാനേല്പിച്ച അവളുടെ പ്രിയപ്പെട്ട നായക്കുട്ടി എന്റെ
മടിയില്‍ കൂസലില്ലാതെ കിടന്നു.
ഞാന്‍ മുഷിഞ്ഞുതുടങ്ങിയിരുന്നു. കുറച്ചു സമയത്തെ കാത്തിരിപ്പിനൊടുവില്‍ പാര്‍ലറിന്റെ
ചില്ലുവാതില്‍ തുറന്ന് അവള്‍ പുറത്തേക്കു വന്നു. അവളുടെ നായക്കുട്ടി എന്റെ മടിയില്‍നിന്നും
ചാടിയിറങ്ങി അവളെ മുട്ടിയുരുമിനിന്നു.എങ്ങിനെയുണ്ട് എന്ന ഭാവത്തില്‍ ആകാംഷയോടെ അവള്‍
എന്റെ മഖത്തേക്കുനോക്കി.
നിരവ്വികാരനായി നില്‍ക്കുന്ന എന്റെ മുഖഭാവം അവളെ ദേഷ്യം പിടിപ്പിച്ചിരിക്കണം.അവള്‍ എനിയ്ക്
മുന്നേ നടന്നു.വിലകൂടിയ ഏതോ വിദേശനിര്‍മ്മിത പെര്‍ഫ്യൂമിന്റെ ഗന്ധം നിരത്തില്‍
നിറഞ്ഞു.കിടപ്പറയില്‍പ്പോലും അവളുടെ വിയര്‍പ്പിന്റെ ഗന്ധം ആസ്വദിക്കാന്‍ എനിയ്ക് കഴിഞ്ഞിട്ടില്ലല്ലോ?? തിരക്കുള്ള നഗരത്തിലൂടെ  ഒരു കാഴ്ചവസ്തുവായി അവള്‍ നടന്നു.പിന്നില്‍ കാവല്‍ക്കാരനായിഞാനും.നഗരക്കാഴ്ചകള്‍ കാണാനിറങ്ങിയ ചെറുപ്പക്കാരുടെ ഒരു കൂട്ടം അവളെ നോക്കിക്കൊണ്ട്
കടന്നുപോയി.എല്ലാവര്‍ക്കും ക്യാമറാകണ്ണുകള്‍.......
                    ദൂരെ നിരത്തിലൂടെ കശുവണ്ടിത്തൊഴിലാളികളായ കുറേ സ്ത്രീകള്‍ നടന്നു വരുന്നു.           ചോര വിയര്‍പ്പാക്കുന്നവര്‍..കൗതുകത്തോടെ ഞാന്‍ അവരെ നോക്കിനിന്നു. ഈ സമയം റോഡ് മുറിച്ച് അവള്‍ എതിരെകണ്ട തുണിക്കടയിലേയ്ക്ക് കയറി.അവളുടെ ഒപ്പമെത്താനായി ഞാന്‍ തിടുക്കംകൂട്ടി.നിരത്തിലൂടെ ചീറി വന്ന വിദേശനിര്‍മ്മിത കാര്‍ ഒരു അലര്‍ച്ചയോടെ നിന്നു.നഗരത്തിലെ കറുത്തപാതയില്‍ എന്റെ രക്തം ചെമന്ന ഒരു അരുവിയായി പതഞ്ഞൊഴുകി.ഓടിവന്ന കശുവണ്ടിത്തൊഴിലാളികള്‍ എന്നെ വാരിയെടുത്തു.അവരുടെ      വിയര്‍പ്പിന്റെ ഗന്ധം ഞാനറിഞ്ഞു.ആ ഗന്ധം എന്റെ ആത്മാവില്‍ അലിഞ്ഞു. അപ്പോള്‍ ശീതം നിറഞ്ഞ തുണിക്കടയില്‍ അവള്‍ കറുപ്പുനിറമുള്ള ഒരു ഷിഫോണ്‍ സാരി തിരഞ്ഞെടുത്തിരുന്നു.
( രൂപേഷ് വെട്ടിക്കവല)

No comments:

Post a Comment