vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Saturday, 20 October 2012

അനാമിക

ജോസഫ്.......
അനാമികയെ പ്രണയിച്ച  നീ എനിക്ക് പരിചിതനാണ്.
ദീപ്തമായ നിന്റെ പ്രണയം, ആ ഏണിയും പാമ്പും കളിയും നീ അവള്‍ക്ക് തോറ്റുകൊടുത്തു.
അക്കങ്ങളെ മറികടന്ന് ക്രാന്തദര്‍ശിയായി നീ മുന്നേറിയപ്പോള്‍ ഒരുപക്ഷേ അവള്‍ കരുക്കള്‍-
വലിച്ചെറിഞ്ഞിരിക്കണം......
ഒരിക്കല്‍ നീ എന്നോടു പറഞ്ഞു അവളുടെ നിശ്വാസത്തിന്റെ ചൂടേറ്റാണ് നീ അവളെ പ്രണയിച്ചതെന്ന്.
സൂര്യകാന്തിപ്പൂക്കള്‍ മാത്രം വിരിയുന്ന പാടങ്ങളെ പുകപോലെ നനുത്ത മഞ്ഞ് മൂടുന്നത് നിന്റെ പതിവു സ്വപ്നമായിരുന്നു.സൈപ്രസ് മരങ്ങളുടേയും പൈന്‍മരക്കാടുകളുടേയും നടുവിലൂടെ കൈ കോര്‍ത്ത് നടന്നുനീങ്ങിയപ്പോള്‍ നിന്റെ മോതിരവിരല്‍ തുടിച്ചിരുന്നു.അപശകുനങ്ങളുടെ കൂട്ടത്തില്‍ നീ അതും എണ്ണിത്തുടങ്ങി
കുന്നിന്‍മുകളിലെ ഏതോ വൈദേശികന്റെ പഴയ ശവകുടീരത്തിനു മുന്നില്‍ വച്ചാണ് അവള്‍ക്കായി നീ ഒരു മാല കൊരുത്തത്. അന്ന് അവിടെ ശവംനാറിപ്പൂക്കള്‍ മാത്രമേ വിരിഞ്ഞിരുന്നുള്ളൂ.
ജോസഫ്........
നിന്റെ മരണം,
അന്ന് മഴ പെയ്തിരുന്നു.മലമുകളില്‍ വച്ച് അവള്‍ നല്കിയ കനികളില്‍ വിഷക്കനിമാത്രം നീ ബാക്കിവച്ചു.
ചോരയണിഞ്ഞ മുഖവുമായി മരവിച്ചു കിടന്ന നീ എന്റെ സ്മൃതിയിലുണ്ട്.അന്ന് കുങ്കുമപ്പൂവ് പോലെ ചെമന്നിരുന്ന നിന്റെ മുഖം കണ്ടാണ് ഞാനൊരു വിപ്ലവകവിയായത്...
നന്ദി...ജോസഫ്...നന്ദി..
ദൂരെ പഴയ കുന്നിന്‍മുകളില്‍ ആരോ ഏണിയും പാമ്പും കളിക്കുന്നു.
ഒരു പക്ഷേ അത് നിന്റെ ആ പഴയസ്നേഹിതയാകണം.. ഞാന്‍ അവിടേയ്ക്ക് പോകുന്നു.
എന്റെ വിപ്ലവവീര്യത്തിന് ചോരയണിഞ്ഞ ഒരു മുഖം കൂടി ആവശ്യമുണ്ട്.
ജോസഫ്..... നിനക്കെന്റെ വിപ്ലവാശംസകള്‍

                                                                (രൂപേഷ് വെട്ടിക്കവല)

2 comments:

  1. ചോരയും മരണവും നിരാശയും മാത്രമേയുള്ളോ സുഹൃത്തേ...

    ReplyDelete
    Replies
    1. ജീവിതം കൂടുതലും അതല്ലേ നമുക്ക് നല്കുന്നത്

      Delete